Thursday, November 3, 2011

മാനിഷാദ

മാനിഷാദ


ത്രേതായുഗത്തിലെ കഥ
രാമായണത്തിലൂടെ വാല്മീകി പറഞ്ഞു ….
രാമനെ  കുറിച്ച്  മാത്രം
വായിച്ചു , പഠിച്ചു , ചിന്തിച്ചു  നാം ……
രാമന്  മുമ്പ്  വാല്മീകി  പറഞ്ഞതെന്ത് …
മരക്കൊമ്പില്‍
പ്രണയത്തിന്റെ ,
രതിയുടെ  ഉത്തുംഗതയില്‍ വിരാജിച്ച
ക്രൌഞ്ച മിഥുനങ്ങളില്‍l ഒന്നിനെ
അമ്പേയ്ത  നിഷാദനോട്
മാനിഷാദ എന്ന്  മൊഴിഞ്ഞപ്പോള്‍
വിരിഞ്ഞു  വീണത്‌  വിശുദ്ധ  ഗ്രന്ഥത്തിന്റെ
വിശാലമായ  അര്‍ത്ഥ ഗാംഭീര്യം ..
പൊഴിഞ്ഞു  വീണതോ
മൈഥുനം  കൊതിച്ച  യൌവനങ്ങളുടെ
ഹൃദയങ്ങള്‍ …
ഇണയുടെ  നിണം  വീണ  ചിറകില്‍
ഇറ്റുവീണത്‌
ഇനിയും  പറയാന്‍  പകുത്തു  വെച്ച
പ്രണയത്തിന്റെ  അനശ്വരധാര...…
ഉഴവുചാലില്‍ പിറന്നവളുടെ
ത്യാഗത്തിന്റെ കഥയെ
അറിയാതെ വിസ്മരിച്ച
വാല്മീകി
പറയാതെ പോയ ഈ പ്രണയത്തിന്റെ
തീനാളം കാലം ഏറ്റുവാങ്ങി...
കെടാത്ത ചിരാതിന്റെ
വെട്ടം...
ഇണക്കിളികള്‍ വീണ്ടും പിറന്നു കൊണ്ടേയിരുന്നു..,
കാലത്തിന്റെ കനല്‍കൊമ്പുകളില്‍..
എരിഞ്ഞും എരിയിച്ചും തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..
ഇനീയുമെത്ര മിഥുനങ്ങള്‍..,
കരിഞ്ഞുപോയ കിനാക്കള്‍ പോലെ
ചരിത്രത്തിന്റെ  കണക്കുപുസ്തകത്തില്‍...